💬 Comments
View all commentsസ്മിതേച്ചി...... ഈ സൃഷ്ടി ക്ക് കമെന്റ് ഇടാൻ ഞാൻ ആളല്ല കുറെ നാളായി ഇവിടെ വന്നിട്ട് എന്തോക്കയോ പറയണം എന്നുണ്ട് ഒന്നും എഴുത്തിൽ വരുന്നില്ല ഭയങ്കര സന്തോഷം തോന്നുന്നു ഇപ്പോൾ ..... ശിശിരം പോലെ കോബ്ര പോലെ ഇനിയും വേണം ?
ഒരുപാട് നാളുകൾക്ക് ശേഷ വീണ്ടും കണ്ടതിൽ സന്തോഷം. എന്റെ കഥകളെ പ്രോത്സാഹിപ്പിച്ചവരുടെ കൂടെ എന്നും ലച്ചു മുമ്പിൽ ഉണ്ടായിരുന്നത് നന്ദിപൂർവ്വം ഓർക്കുന്നു.
വന്നാൽ പോകും ഗൗരി...കൂട്ടത്തിൽ കുട്ടൻ തമ്പുരാന്റെ ഈ സൈറ്റും ഉണ്ടാവണം എന്നേയുള്ളൂ. നന്ദി
ഇനിയും ജന്മാന്തരങ്ങളുടെ അനുഗ്രഹം അക്ഷര രൂപത്തിൽ എന്നിൽ ജനിക്കണം മുകളിൽ വരച്ചിട്ട ചിത്രത്തിന്റെ ചായകൂട്ടുകളിൽ ഒരെണ്ണം എന്നെ പോലുള്ള ഒരാൾക്ക് നാലക്ഷരങ്ങൾ എങ്കിലും കടലാസിൽ കുറിക്കാൻ... വേറെ ഒന്നും പറയാൻ എനിക്കറിയില്ല... അതിനുള്ള ശേഷിപ്പുകൾ എന്നിൽ ബാക്കിയില്ല... സദാചാരക്കാർ ഇല്ലാത്ത ഒരു കാലം വരുമെങ്കിൽ സ്വർണലിപികളാൽ കൊത്തിവെക്കപ്പെടേണ്ട ഒരു എഴുത്തുകാരിയുടെ നാമം.. സ്മിത... ആശംസകൾ അച്ചു രാജ്
"നശ്വരം ജീവൻ, അതി- ലേറെ നശ്വരം മർത്ത്യ- രുപ്പിലും പശയിലും പണിതൊരീഗോപുരം!" കവിയുടെ ഈ വാക്യമാണ് ഞാൻ ഓർമ്മിച്ചത് പ്രിയ സുഹൃത്ത് അച്ചു രാജിന്റെ വാക്കുകൾ വായിച്ചപ്പോൾ. മഹത്തായ കവിത, ചിത്രം, സിനിമ ഒക്കെ ഒരാൾ ഓർമ്മിക്കണമെങ്കിൽ അത്ര തക്ക സംസ്ക്കാര ശേഷിയുള്ള വാക്കുകളാണ് താങ്കൾ എഴുതിയത്. അൺകണ്ടീഷനൽ ആയി മറ്റുള്ളവരെ അംഗീകരിക്കാനുള്ള മനസ്സ് വലിയൊരു സംസ്കാരമാണ്. മറഞ്ഞിരുന്ന് പുലഭ്യം പറയുന്നത് അതിന്റെ നേർ വിപരീതവും. സ്നേഹം, നന്ദി...
സ്മിതാമ്മേ... താഴെ പേസ്റ്റ് ചെയ്യുന്ന കമന്റ് മുന്പൊരാളുടെ കഥയിൽ ഞാൻ എഴുതി ഇട്ടിരുന്നതാണ്.. സ്മിതാമ്മ അടക്കം പലരും കണ്ടതുമാണ്.. എന്നാലും... ഈയിടെ അതിന്റെ ആനുകാലികത വർദ്ദിച്ചുവരുന്നോ എന്നൊരു സംശയം... അതുകൊണ്ട് ഒന്നൂടെ ഇടുന്നു... ഇരിക്കട്ടെ ല്ലേ.... ശേഖരേട്ടനുവേണ്ടിയല്ലേ... പാബ്ലോ ക്ഷമിക്കു.... ******************************************* “പാബ്ലോയുടെ ചിത്രങ്ങളുടെ പഴയ കോപ്പികൾ കാണിച്ചുകൊടുത്തിട്ട്, ഇതിന് എന്ത് വില കിട്ടുമെന്ന് തെങ്ങു കയറാൻ വന്ന ശേഖരേട്ടനോട് ചോദിച്ചപ്പോ അയാള്‍ പറഞ്ഞത്, കിലോന് ഏതാണ്ടൊരു പത്തു പതിനഞ്ചു രൂപ കിട്ടും ന്നാണ്….. പാബ്ലൊടെ ആണ്… ലോകം അറിയുന്ന ചിത്രകാരനാണെന്ന് പറഞ്ഞപ്പോ, ഹേയ്.. ഇത് പടാ??? മലയാള മനോരമ വീക്കിലീലുള്ള ഒരു പടം അയാളെക്കൊണ്ട് തെകച്ചു വരയ്ക്കാൻ പറ്റൊന്നായിരുന്നു മറുചോദ്യം.. കാരണം പാബ്ലോയുടെ വികാരങ്ങളെ റിസീവ് ചെയ്യാൻ പറ്റുന്നൊരു വേവ്ലെങ്ത് ശേഖരേട്ടനില്ലായിരുന്നു… ശേഖരേട്ടന്റെ തെറ്റല്ല.. ശേഖരേട്ടൻ കയറുന്ന പോലെ തെങ്ങേൽ കേറാൻ പാബ്ളോക്കും പറ്റില്ലായിരുന്നു… പാബ്ലോ ശേഖരേട്ടനെയും ശേഖരേട്ടൻ പാബ്ലൊയെയും കുറ്റം പറഞ്ഞാൽ എങ്ങനെ ശരിയാവും??? ആർട്ട് എന്നത്, മുൻപെന്നോ ആരോ എഴുതി വച്ചിരിക്കുന്ന നിയമങ്ങളെ, രീതികളെ കാണാപ്പാഠമാക്കി, ഓർത്ത്, അതിനെ റിപ്പീറ്റ് ചെയ്യുന്നതല്ല.. മറിച്ച് ഹൃദയത്തിന്റെ ഉള്ളിൽ നിന്ന് ഇരമ്പിയുയരുന്ന ഒരു തിരമാലയെ സ്വയം മറന്ന് പകർത്തിയൊഴുക്കുന്നതാണ്… അവിടെയെ ആർട്ടിസ്റ്റിനു പൂർണത കൈവരുന്നുള്ളു… തന്റെ സ്വത്വത്തെ പൂർണതയോടെ മറ്റുള്ളവർക്ക് നൽകുന്നുള്ളൂ…. അല്ലാത്തവ മനോരമ ആഴ്ചപ്പതിപ്പിലെ, മുഴുപ്പുകളെ എടുത്തു കാണിച്ച് ശ്രദ്ധ ആകർഷിക്കുന്ന, വെറും കലണ്ടർ ചിത്രങ്ങളെപ്പോലെയാണ്…” *************************************************** ഇവിടെ ഞാൻ ശേഖരേട്ടനും സ്മിതാമ്മ പാബ്ലോയുമാണെന്ന് ഞാൻ മനസിലാക്കുന്നു.. എങ്കിലും പാബ്ലോയുടെ വികാരങ്ങളെ എന്നെങ്കിലും തിരിച്ചറിയാനുള്ള വേവ്ലെങ്ത് എനിക്കുണ്ടാവണം എന്നും ആഗ്രഹിക്കുന്നു... സോ... പ്രിയ പാബ്ലോ... ഇനിയും താങ്കളുടെ വികാരങ്ങളെ പൂർണ്ണമനസ്സോടെ, അതിന്റെ പൂർണമായ തീക്ഷ്ണതയോടെ ഈ പേജുകളിലേക്ക് പതിപ്പിക്കുക.. എന്നെപ്പോലുള്ള പാവം ശേഖരന്മാർ നിങ്ങളെ പഠിക്കട്ടെ... അസൂയയോടെയെങ്കിലും....
എന്റെ ആഞ്ചലോ, സാൽവദോർ ഡാലി, ഡാവിഞ്ചി പാബ്ലോ സിമോണയ്ക്ക്.... സുഹൃത്ത് ശേഖരൻ എഴുതുന്നു. സമയമില്ലായ്മ എന്ന പതിവ് ബോറൻ കാരണം പറയുന്നില്ല. രാധികയിൽ വന്ന കമന്റുകളോടുള്ള പ്രതികരണമറിയിക്കാൻ പെടാപ്പാട് പെടുന്നതിനിടയിൽ ഇങ്ങോട്ടു കയറി വന്നുനോക്കാൻ പറ്റിയില്ല. വന്നപ്പോഴോ മാസ്റ്റർ അടക്കമുള്ള സിംഹങ്ങളുടെ കമന്റ്... എങ്കിലും ആദ്യത്തെ പ്രതികരണം നിന്നോട് ആകാമെന്ന് വെച്ചു. പ്രതികരണം എന്നുള്ള വാക്കു കേട്ട് എന്നോട് അലമ്പുണ്ടാക്കരുത്. എനിക്ക് അല്ലെങ്കിലും ഒരു കുഴപ്പമുണ്ട്. പൂന്തോട്ടം എന്ന ചുള്ളൻ പേരുള്ളപ്പോൾ ഞാൻ ആവശ്യമില്ലാതെ 'ഉദ്യാനം," "ആരാമം" എന്നൊക്കെ ഗോസായി രീതിയിലേക്ക് പോകും. ചന്തി തണുക്കെ അടികിട്ടാഞ്ഞതിന്റെ "കൊഴപ്പം" ആണ്. നി കാര്യത്തിലേക്ക് അങ്ങട് വന്നാ..... @#$%&*****%%%, %##$$%%^^&&^^%, !@@## , എന്നീ ഉദ്ദേശ്യങ്ങളാണ് ഇവിടുത്തെ എഴുത്തിന്റെ പ്രേരണ. ഇത് അങ്ങേയറ്റത്തുള്ള നമ്മുടെ ബോസ് മിസ്റ്റർ കുട്ടൻ ഡോക്റ്റർ മുതൽ ഏറ്റവും ഇങ്ങേയറ്റത്തുള്ള സ്മിത വരെ എല്ലാവര്ക്കും അറിയാം.... പക്ഷെ.... ഈ പക്ഷെയാണ് പ്രശ്നം. മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത് എന്ന് ആ സുന്ദരൻ പറഞ്ഞതാണ് പ്രശ്നം. അതാണ് ചിലപ്പോഴൊക്കെ നിന്റെയും എന്റെയും മാസ്റ്ററുടെയും ഒക്കെ പ്രശ്നം. അതുകൊണ്ടാണ് നീയും മാസ്റ്ററുമൊക്കെ സാർത്രിനെക്കാൾ, കാമുവിനേക്കാൾ, ഫുക്കോയെക്കാൾ, ദെറിദയെക്കാൾ ഭംഗിയുള്ള തത്വങ്ങളുടെ ഇടിമുഴക്കങ്ങളുമായി വന്ന് "എന്റെ ആലയം കള്ളന്മാരുടെ ഗുഹയല്ല." എന്നുറക്കെപറയുന്ന പുതിയ അക്ഷര മാലകളുമായി വരുന്നത്. ചിലരുടെയെങ്കിലും പുലഭ്യങ്ങളെയൊക്കെ തൃണവൽഗണിക്കുന്നത്.... ഈ ലീഗിലേക്ക് എന്നെയും കൊണ്ടുവരുവാനുള്ളതാണ് നിന്റെ ശ്രമമെങ്കിൽ.... തലകുനിച്ച് ഞാൻ പറയും: "അങ്ങയെപ്പോലെ ഒരാൾക്ക് സ്വാഗതമരുളാനുള്ള യോഗ്യത എന്റെ ഭവനത്തിനില്ല" എങ്കിലും സന്തോഷം ഒളിപ്പിക്കുന്നില്ല. [അത് സത്യം] സസ്നേഹം സ്മിത
സിമോണ, നീ തന്ന സാഹോദര്യത്തിനും സുരക്ഷാവലയത്തിനും ദെറിദയെയും ഡാവിഞ്ചിയേയുമൊക്കെ കൂട്ടുപിടിച്ച് തലച്ചോറിന്റെ ഭാഷയിലല്ലായിരുന്നു ഞാൻ ഉത്തരം നൽകേണ്ടിയിരുന്നത്. തലച്ചോർ വളരെ കുറവുള്ള ഒരു വിഭാഗത്തിലാണ് എന്റെ തിരുപ്പിറവി. ആ അപകർഷതയായിരിക്കാം സംസാരിക്കുമ്പോൾ എപ്പോഴും ആരെയെങ്കിലുമൊക്കെ ഞാൻ കൂട്ടുപിടിക്കുന്നത്.... എനിക്ക് ഒരു ആപത്ത് മണത്തപ്പോൾ തന്നെ സ്നേഹത്തിന്റെ ഒരു വലിയ സൈന്യവുമായി വന്ന് എനിക്ക് ചുറ്റും വിന്യസിച്ചതിന് ഞാൻ നന്ദി പറഞ്ഞ് തീർക്കാൻ ആഗ്രഹിക്കുന്നില്ല. ഒരു കവിതയുടെ രണ്ടുവരികൾ മാത്രം നിനക്ക് സമ്മാനിക്കട്ടെ. നിനക്ക് അറിയാവുന്ന കവിതയാണെങ്കിൽക്കൂടിയും. "അടുത്ത് നിൽപ്പോരനുജനെ നോക്കാനാക്ഷികളില്ലാത്തതോർക്ക- രൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം?" അദൃശ്യയാണ് ഞാൻ നിനക്കെങ്കിലും എന്നെ കരുതാൻ നീ ഓടിവന്നു. അദൃശ്യയായിട്ടു പോലും! അപ്പോൾ സമീപസ്ഥയായിരുന്നെങ്കിലോ? വെറുതെയല്ല നിന്റെ കഥയുടെ വാക്കുകൾക്ക് ഇത്ര ഊർജ്ജം! ആലിംഗനം. സ്നേഹപൂർവ്വം സ്മിത.
Always nearest to you.... the very nearest possible. Your's Simona.
കുളിക്കടവിലെ ഒളിഞ്ഞു നോട്ടങ്ങൾ, പുതപ്പിനടിയിലെ സീൽക്കാരങ്ങൾ, പ്രായത്തിന്റെ ഉറഞ്ഞു തുളളലിൽ ചെയ്തു കൂട്ടിയ മറയില്ലാത്ത ലൈംഗികതയുടെ മറ നീക്കിയ രഹസ്യങ്ങൾ, അച്ഛൻ, അമ്മ, മകൻ, മകൾ എന്ന വ്യത്യാസമില്ലാതെ പരസ്പരം ഇണ ചേർന്ന് സദാചാര സീമകൾ ലംഘിക്കുന്ന രാതിക്രീഡകൾ, ലൈംഗികതയുടെ തിരതള്ളലുകൾക്കിടയിൽ അപൂർവമായി മാത്രം ഉയർന്നു വരുന്ന പ്രണയശില്പങ്ങൾ ഇതൊക്കെയായിരുന്നു ചില കഥകൾ വായിക്കും വരെ കമ്പിക്കുട്ടനിലെ എന്റെ കഥാസങ്കല്പങ്ങൾ. ഈ കഥ ദേശദേശാന്തരങ്ങൾ കടന്ന് വിപ്ലവവും, നൃത്തവും, പുരാണവും, പ്രണയവുമെല്ലാം പരസ്പരം ഇഴചേർന്നൊരു മനോഹര ശിൽപം. കഥാകാരി സ്വന്തം കുറവുകൾ കണ്ടെത്തി അംഗീകരിക്കുന്ന ശരിമ. ഇവിടെ ആരുമായും ആത്മബന്ധങ്ങളൊന്നുമില്ലാത്ത ഷേരു ഇവിടെ പുതിയൊരാളാണ്. ഉള്ളിൽ മുളപൊട്ടുന്ന ചില കഥകളെയൊക്കെ ഇവിടെ എങ്ങനെ പങ്കു വെയ്ക്കുമെന്ന അറിവില്ലായ്മയും എഴുതാനുള്ള സമായക്കുറവും കൊണ്ട് മനസ്സിനകത്ത് തന്നെ കുഴിച്ചു മൂടുന്നൊരുവൻ. നന്ദി പ്രിയ കഥാകാരിക്ക് നല്ലൊരു കഥ സമ്മാനിച്ചതിന്. സ്നേഹത്തോടെ ഷേരു
ഈ പേര് കണ്ടതായി ഞാൻ ഓർക്കുന്നുണ്ട്. എവിടെയാണ് എന്ന് ചോദിക്കരുത്. മറവിക്ക് മാപ്പ്... പിന്നെ പറഞ്ഞകാര്യങ്ങൾ എല്ലാം രക്തത്തിലേക്ക് സ്വീകരിച്ചിട്ടുണ്ട്. അപൂർവ്വമാണ് ഇത്തരം സൗഹാർദ്ദങ്ങൾ വാക്കുകളായി എന്നെ ആലിംഗനം ചെയ്യാറ്. അത് തരുന്ന ഊഷ്മളത ചെറുതല്ല. മറ്റൊരെഴുത്തിനു അഴകാവാൻ പോകുന്ന നൈർമ്മല്യമുണ്ട് അതിന്.... നന്ദി, സ്നേഹം... സ്മിത.
സ്മിതേച്ചീ അടിപൊളി... ഒന്നും പറയാനില്ല. സാഹിത്യം എന്നു പറഞ്ഞാൽ ഒരു വൺ വണ്ണാന്റെഹാഫ് സാഹിത്യം. ചില പദപ്രയോഗങ്ങളൊക്കെ ഞാൻ കാറ്റും മിന്നലും പേമാരിയും ഒക്കെയായി compare ചെയ്തു. വേറെ നിവർത്തിയില്ല, എന്റെ ബുദ്ധി ഇനിയും വളരാനിരിക്കുന്നൂ.....
കമൽ... കമൽഹാസനെ സ്വപ്നം കാണുകയും പ്രണയിക്കുകയും ചെയ്തിരുന്ന നാളുകളുണ്ടായിരുന്നു. അത് ഓർമ്മിപ്പിച്ചു ഈ പേരുകണ്ടപ്പ്ൾ. കമൽ പറഞ്ഞ വാക്കുകളുടെ സുഖത്തിൽ അങ്ങനെ മയങ്ങി അഹങ്കരിച്ച് നെഗളിച്ച് നിൽക്കുകയാണ്....
കമ്പി മാത്രം നോക്കി ഓടി വരുന്നത് കൊണ്ടായിരിക്കാം ഒരു 'അവാർഡ് പടം' കണ്ട പോലെ ....... സാധാരണക്കാർക്ക് ദഹിക്കാത്തതിനെ നമ്മൾ സാധാരണ അങ്ങനെ ആണല്ലോ പറയാറ് ....... പക്ഷെ അവാർഡ് സിനിമകളെ വിവരമുള്ളവർ നല്ല സിനിമ എന്നും പറയാറുണ്ടല്ലോ! .?
പറ്റില്ല പറ്റില്ല....എന്റെ പടം അവാർഡ് പടമേയല്ല. ആളുകൾ കണ്ടേ തീരൂ. ബോക്സ് ഓഫീസ് ഹിറ്റായേ തീരൂ.... ഹഹഹ... നന്ദി ഒരുപാട്. അഭിനന്ദനങ്ങൾ ഇതുപോലെയുള്ള വാക്കുകളുടെ രൂപത്തിൽ വരുമ്പോൾ ആരാണ് അഹങ്കരിക്കാത്തത്?
അങ്ങനെയാണെങ്കിൽ മാസ്റ്ററുടെ ഉപദേശം സ്വീകരിക്കുകയായിരിക്കും നല്ലത്.ബോക്സ് ഓഫീസ് ഹിറ്റ് ഉറപ്പ്. പക്ഷേ ഒരേ സമയം നിരൂപകാഭിനന്ദനവും ജനപ്രീതിയും ഒരുപോലെ നേടിയ കുറെ നല്ല റിയലിസ്റ്റിക് സിനിമകളും ഉണ്ട്.
അതെ.... ശിവനും മാളവികയും എന്ന ഈ കഥ പോലെ... വെൽ സെഡ് പീക്കുർണീ...
..???...ടേങ്ക്യൂ സീമ
രാധികയും മാളവികയും പെണ്ണാണ് , പക്ഷേ രണ്ടാളുടേം പിറവി ഒരിടത്ത് നിന്നാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല . നിങ്ങടെ വണ്ടീല് ഡീസലും പെട്രോളും പോകും അല്ലേ... നേരത്തെ അറിയാമെങ്കിലും ഇടക്കിടക്ക് ഞെട്ടുന്നത് നല്ലതാ . ഞെട്ടിക്കുന്നതും അത് മറക്കണ്ടാ.... മനു
ഇല്ല മനൂ...ഡീസൽ വണ്ടിയാണ്. അത് ഇടയ്ക്ക് കേടാവുമ്പോൾ - ഇടയ്ക്കല്ല, മിക്കപ്പോഴും- എന്നിൽ നിന്ന് വരുന്ന അപ്രിയ വാക്കുകളാണ് ഇതുപോലെയൊക്കെ... താങ്ക്യൂ...
എന്റെ നാട്ടിലൊരു മീൻകാരൻ ഉണ്ട് . നല്ലോണം പാട്ട് പാടും പുള്ളിക്കാരൻ . പക്ഷേ പുള്ളി എപ്പഴും കൂകി വിളിച്ചേ പോകൂ ? എനിക്കിഷ്ടം പുള്ളിയുടെ പാട്ട് കേൾക്കാനാ ???. സ്നേഹം.... മനു
മനസ്... മനൂസ്... എല്ലാര്ക്കും ഇഷ്ടം അതെന്നെ.... പക്ഷെ ജീവിക്കണേൽ പുള്ളിക്കാരന് കൂവിയെ പറ്റു.. അതാ പ്രശ്നം... ഇവിടേം അതെ... ജീവിക്കണേൽ കൂവുകേം വേണം... ഇടയ്ക്കൊരു മനസമാധാനത്തിനു പാടുകേം വേണം... സന്തോഷം ന്നു പറയണത്... മീൻവാങ്ങാൻ മാത്രല്ല ആളുകൾ എന്നെ കാത്തിരിക്കുന്നതെന്ന് തിരിച്ചറിയുമ്പോഴാ.. എന്റെ കയ്യിന്നു മീൻ വാങ്ങാൻ ഇഷ്ടപോലെ പേരുണ്ടെന്ന് അറിയുന്നതിനേക്കാളും, എന്റെ പാട്ടുകേൾക്കാനും അഞ്ചോ പത്തോ പേര് ഇഷ്ടപ്പെടുന്നുണ്ടെന്ന് അറിയുന്നതാ ശരിക്കും സന്തോഷം... സ്നേഹം മനൂ.. സ്മിതാമ്മയ്ക്ക് വേണ്ടി... സിമോണ. (സിമോണയ്ക്ക് വേണ്ടീട്ടും കൂടി)
എപ്പോഴും സ്നേഹം..... പാട്ടിന് വേണ്ടി കാത്തിരിക്കുന്നു രണ്ടാളുടേം...... നിറഞ്ഞ ആദരവോടെ മനു
ഒരു കഥ ഡോക്ടര്‍ക്ക് അയച്ചു. അത് വന്നോന്നറിയാന്‍ കേറി നോക്കിയപ്പോള്‍ ആദ്യം കണ്ണില്‍ പെട്ടത് മുന്‍പ് പെട്ടതും നോക്കാന്‍ സമയമില്ലാതെ വിട്ടതുമായ സ്മിതയുടെ കഥയാണ്. സ്മിതയുടെ കഥ ആയതുകൊണ്ട് ഒരു പേജെങ്കിലും നോക്കും. കാരണം ഓരോ വരിയിലും ഉണ്ടാകും എനിക്കെന്തെങ്കിലുമൊക്കെ പഠിക്കാന്‍. സ്മിതയുടെ ഒരു കഥ വായിച്ച് അര്‍ഥം ശരിയായി മനസിലാക്കാന്‍ മിനിമം എനിക്ക് ഒരു മാസം വേണ്ടിവരും. ഒരു പന്ത്രണ്ടു പേജു കഥയുടെ കാര്യമാണ് പറഞ്ഞത്. പേജു കൂടുന്നതനുസരിച്ച് മുപ്പതിനെ പന്ത്രണ്ട്കൊണ്ട് ഹരിച്ച് ഓരോ പേജിനും എത്ര ദിവസം വേണ്ടിവരും എന്ന് കണക്കുകൂട്ടുക. സ്മിത ഒരു അത്ഭുതമാണ് എനിക്ക്. അസാമാന്യമായ വായനാശീലമുള്ള, അതില്‍ നിന്നും ലഭിച്ച അറിവുകള്‍ നിറഞ്ഞൊഴുകുന്ന മനസുള്ള, അത് പങ്കുവയ്ക്കാനും പകര്‍ന്നു നല്‍കാനും മനസുള്ള വളരെ വലിയ മനസ്സിന്റെ ഉടമയാണ് താങ്കള്‍. എങ്കിലും എനിക്കൊരു ചെറിയ ഉപദേശം നല്‍കാനുണ്ട്. സ്മിതയെ ഉപദേശിക്കാന്‍ തക്ക യോഗ്യത എനിക്കില്ല എങ്കിലും, പറയുകയാണ്. കഥ കവിതപോലെ എഴുതരുത്. സ്മിതയുടെ ഈ കഥ ഒരു കഗദ്യം (ഞാന്‍ ഇപ്പൊ ഉണ്ടാക്കിയ വാക്കാണ്) ആണ്. ഉപമകളും അലങ്കാരങ്ങളും വളരെയധികമാണ്. കഥകളില്‍ ഇവയുടെ ബാഹുല്യം വലിയ സാഹിത്യവാസന ഇല്ലാത്ത സാധാരണ വായനക്കാര്‍ക്ക് അരോചകമാണ്. താങ്കള്‍ക്ക് അറിയാമല്ലോ, വായന ഒരു ടൈം പാസിനും ലിഷറിനും ഉപയോഗിക്കുന്നവരാണ് ഭൂരിപക്ഷം സോഷ്യല്‍ മീഡിയ അല്ലെങ്കില്‍ ഓണ്‍ലൈന്‍ ഉപയോക്താക്കളും. സാഹിത്യലോകത്ത് തന്നെ നിരന്തരം അഭിരമിക്കുന്നവര്‍ക്ക് മാത്രം മനസിലാകുന്ന, ചരിത്ര ഐതിഹ്യ ദേശാന്തര പ്രയോഗങ്ങള്‍ അവര്‍ക്ക് മനസിലാകില്ല. സ്മിതയുടെ പാണ്ഡിത്യം വേണ്ടത്ര ശ്രദ്ധ നേടാതെ ചവറു കഥകള്‍ മുന്നേറുന്നത് കാണുന്നതുകൊണ്ടുള്ള വിഷമം കൊണ്ടാണ് ഇത് പറയുന്നത്. സാഹിത്യത്തിനും ഉപമാലങ്കാരങ്ങള്ക്കും ഒരു നിശ്ചിത റേഷന്‍ വച്ച് കഥ എഴുതുക. കഥയില്‍ വേണ്ടത് നേര്‍ക്കുനേരെ, വളരെ ആയാസരഹിതമായി അനുഭവിക്കാന്‍ സാധിക്കുന്ന അനുഭൂതിയാണ്. വാക്കുകളുടെ അര്‍ഥം തേടി എന്ത് പണ്ടാരമാണ് ഇതെന്ന് വായനക്കാരന് ചിന്തിക്കേണ്ടി വന്നാല്‍ കഥ പരാജയമടയും. ആരും അത്ര കഠിനപ്രയത്നം നടത്തി ഇക്കാലത്ത് വായിക്കാറില്ല, വീണ്ടും അതില്‍ താല്പര്യം അതിയായി ഉള്ളവര്‍ ഒഴികെ. അതുകൊണ്ട് സ്മിത ഇനി എഴുതുമ്പോള്‍ ഇവയുടെ ഡോസ് കൃത്യം അളവില്‍ ചേര്‍ക്കാന്‍ ശ്രമിക്കണം. ഇത്ര പ്രഗത്ഭയും അസാമാന്യ വായനാശീലവും അറിവുമുള്ള ഒരാളുടെ എഴുത്തുകള്‍ അത് അര്‍ഹിക്കുന്ന നിലയില്‍ ശ്രദ്ധിക്കപ്പെടേണ്ടതും അതിലൂടെ പലര്‍ക്കും സാഹിത്യാഭിരുചി ഉണ്ടാകേണ്ടതുമാണ്. ശ്രദ്ധിക്കും എന്ന് കരുതുന്നു. അത്ഭുതാദരവുകളോടെ.. ഞാന്‍ എന്ന ഞാന്‍
രാജാവേ, ഞ്യാന്‍ എന്ന് പറഞ്ഞാല്‍ ഞ്യാന്‍. ഞാനാകുന്നവന്‍ ഞാനാകുന്നു എന്ന് കേട്ടിട്ടില്ലേ. അതുതന്നെ. ഇനി സ്മിത ഇത് വേറെ വല്ല ഞാനുമാണോ എന്ന് തെറ്റിദ്ധരിച്ചാലോ എന്ന് കരുതി വളരെ വ്യക്കതമായും സപ്പഷ്ടമായും പറഞ്ഞതാണ്.
സൈറ്റിലേ ഒരേയൊരു മാസ്റ്റർക്ക്.... എപ്പോഴും എനിക്ക് അവിശ്വസനീയതയാണ് മാസ്റ്റർ എന്നോട് സംസാരിക്കുമ്പോൾ. ഞാൻ വശങ്ങളിലേക്കും പിമ്പിലേക്കും നോക്കി ഉറപ്പ് വരുത്തും എന്നോട് തന്നെയാണ് മാസ്റ്റെർ സംസാരിക്കുന്നതെന്നു അറിയുമ്പോൾ.... ആ സന്തോഷം പറയാൻ പറ്റില്ല. മാസ്റ്റെർക്ക് എന്റെ മാത്രമല്ല സൈറ്റിലേ എല്ലാവരുടെയും സ്നേഹാദരങ്ങൾ ഉണ്ട്. അതുകൊണ്ട് മാസ്റ്റർ സംസാരിക്കുമ്പോൾ ആരും ശബ്ദമുണ്ടാക്കില്ല. വിവേകമുള്ളവർ സംസാരിക്കുമ്പോൾ അത് സാധാരണമാണ്. അത്കൊണ്ട് ഉപദേശത്തിലെ മൂല്യം ഞാൻ വിനയത്തോടെ സ്വീകരിക്കുന്നു. ഞാൻ എപ്പോഴും വഴിനോക്കിയിരിക്കുന്നു അക്ഷര സാന്നിധ്യമാണ് മാസ്റ്റർ. കമന്റ്സ് എഴുതുന്നില്ല എന്നേയുള്ളൂ. എന്നെപ്പോലെയുള്ളവരെ കരുതുന്നതിൽ, കൂട്ടത്തിലൊരാളായി കാണുന്നതിൽ എനിക്കുള്ള നന്ദി ആദരപൂർവ്വം സ്മിത
സ്മിതയുടെ മറുപടിക്ക് ഞാന്‍ കാത്തിരിക്കുകയായിരുന്നു. കാരണം എന്താണെന്ന് അറിയുമോ? ഇത്ര മനോഹരമായി മറുപടി നല്കി പുളകം കൊള്ളിക്കാന്‍ ഈ സൈറ്റില്‍ വേറൊരു ജന്മം ഇല്ലാത്തത് തന്നെ. എന്റെ രോമങ്ങള്‍ എഴുന്നേറ്റ് നിന്ന് നന്ദി പറയുന്നുണ്ട് സ്മിതയെന്ന അത്ഭുത പ്രതിഭാസത്തോട്. പക്ഷെ സ്മിത, ഞാന്‍ ഇത്തരം വാക്കുകള്‍ക്ക് വേണ്ടിയല്ല കമന്റ് ഇട്ടത്. എന്നെ ഒരുതരത്തിലുള്ള വാക്കുകള്‍ കൊണ്ടും സന്തോഷിപ്പിക്കാനോ ദുഖിപ്പിക്കാനോ പറ്റില്ല; ആര്‍ക്കും. പക്ഷെ പ്രവൃത്തികള്‍ കൊണ്ട് എന്റെ മനസ്സ് നേടാന്‍ ആര്‍ക്കും സാധിക്കും. സ്മിതയുടെ പ്രവൃത്തിയാണ് എന്നെ സ്വാധീനിച്ചത്. അസാമാന്യ അറിവും ഭാഷാപാടവവും ഇത്രയേറെ വിനയത്തോടെ സദസ്യര്‍ക്ക് നല്കുന്ന താങ്കള്‍ എനിക്ക് ഇന്നുമെന്നും ഒരു അത്ഭുതം തന്നെയാണ്. എന്നോട് പുകഴ്ത്തല്‍ വേണ്ട, ആരോടും വേണ്ട. പുകഴ്ത്തല്‍ സാധാരണ മനുഷ്യരുടെ വളര്‍ച്ച മുരടിപ്പിക്കും. അങ്ങനെയൊരു ഉദ്ദേശം സ്മിതയ്ക്കില്ല എങ്കിലും നമ്മുടെ ചില നിഷ്കളങ്ക നന്മകള്‍ക്ക് വിരുദ്ധഫലം ഉണ്ടാകാനിടയുണ്ട്. അതുകൊണ്ട് സ്മിത വിമര്‍ശിക്കണം.. സ്വന്തം ഭാഷാനൈപുണ്യം ഉപയോഗിച്ച് ഇവിടുത്തെ ഞാനടക്കമുള്ള എഴുത്തുകാരെ നന്നാക്കണം. അതിനു ഞങ്ങള്‍ ഏവരും താങ്കളോട് കടപ്പെട്ടിരിക്കും. ഇതൊരു അപേക്ഷയാണ്..ദയവായി സ്വീകരിക്കണം. Let us not praise each other since it is worthless; as we all know, only fools fall for flattery. instead let us point out our shortcomings in a truly loving manner to each other for our betterment.. And you are the only one who can do it without an iota of doubt.
Mam oru rakshem ila kidu.kumbalangi nightsil ota seanil ayalum thakartha dileesh pothante pole ayirunu ithile rosilin thakarthu
Thank you dear Akhil...Roslin...? ok
സ്മിതമ്മേ, ഇച്ചിരി തിരക്കാണ് എന്നാലും ഞാൻ വരും .... സ്നേഹപൂർവ്വം MR. കിംഗ് ലയർ
തീർച്ചയായും..പക്ഷെ കാത്തിരിക്കും
Dear Smithechi, Unequivocally your are one of the quintessential writer in this context. Im repeating that you are a mainstream material.... Im repeating that you are a mainstream material !!!
Dear Knight Templar, It is accepted with unlimited pride that I maintain a clandestine relationship with the mainstream literary world. But when I keep a camaraderie with the valuable writers including you here, this is my mainstream. I thank a lot for your gracious words....
I'm dumbfounded.പുലിയായിരുന്നല്ലേ..?
Not so good as you think...Standing at the tail end. Thank you...
Dear Smitha, Super story well mixed up with lot of eras. You dragged me to teenage days :D Hats off -- With Love Kannan
Hi dear, I regard this comment one of the most coveted this story could ever get. You really touched me with your graceful words... Thank you.
ചേച്ചി വളരെ manoharamaayittund ചേച്ചിയുടെ എഴുത്ത്... ശരിക്കും പറഞ്ഞാ ശിശിരം പോലെ അല്ലെങ്കിൽ അതിനു മുകളിൽ മികച്ച ഒരു കഥ.. എഴുത്തിന്റെ ആ മാന്ത്രികത ഓരോ വരിയിലും നിറഞ്ഞു നിൽക്കുന്നു.. 12 ഉം 13 um pagukal oh എന്തൊരു ഫീൽ ആരുന്ന് എത്ര തവണ വായിച്ചു എന്നറിയില്ല... കോബ്രയിലെ ദിവ്യയെ പോലെ ശിശിരത്തിലേ ശരോണിനെ പോലെ മാളവികയും മനസ്സ് keezhadakkiyirikkunnu.,പിന്നെ കഥയുടെ അവസാനം അതും വളരെ ഭംഗിയാക്കി അതാണല്ലോ കാവ്യനീതി... എഴുത്തിലെ വശ്യത എന്നും ഇതുപോലെ നിലനിൽക്കട്ടെ എന്നാശംസിക്കുന്നു... എന്നും സ്നേഹമാണ് ഇൗ ezhuthinodu ഇൗ കഥാകാരിയോട്...??? സ്നേഹപൂർവ്വം ഉണ്ണികൃഷ്ണൻ (വേതാളം)
ഉണ്ണീഷ്ണാ... നല്ല അഭിപ്രായം അറിയിച്ചതിനു ഒരുപാട് നന്ദി. പക്ഷെ സൈറ്റിൽ വായിച്ചപ്പോൾ നന്നാക്കാൻ ഒരുപാട് ഏരിയകൾ ഉള്ളതായി തോന്നി. ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോയ ഇരുപാട് പേർ നമുക്ക് ചുറ്റും ഉണ്ടാവണമെന്നാണ് എനിക്ക് തോന്നുന്നത്. എഴുത്തിനു നൽകിയ ആശംസകൾക്ക് വീണ്ടും നന്ദി സ്നേഹപൂർവ്വം സ്മിത
അതെത് സൃഷ്ടവിനും തൊന്നുന്നതല്ല്ലെ തന്റെ സൃഷ്ടി ഒന്നുടെ മെച്ചപ്പെടുത്താൻ ഉണ്ടെന്ന് even ദൈവത്തിനു പോലും thonniyittundakum തന്റെ srishtikalellam കുറച്ചൂടെ ബെറ്റർ ആകാമായിരുന്നു എന്ന് expecially മനുഷ്യൻ... അത് ചെയ്യുന്ന കർമത്തിൽ അത്രക്കും involve ആയതു കൊണ്ടാണ്. സോ അതിനെ കുറിച്ചൊന്നും worry ചെയ്യാതെ വേഗം അടുത്ത കഥയുമായി വരൂ ചേച്ചിക്കുട്ടി...???
Adipoli
Thank you Reshid
എഫ് ബി, ജി മെയിൽ ഒക്കെ ഉപയോഗിക്കാൻ നോട്ടിഫിക്കേഷന്‍ കാത്തിരിക്കേണ്ട ഒരു രാജ്യത്ത് ആണ്, ആ സ്വഭാവമുള്ള പണി ചെയ്യുന്നയാളാണ് ഈ ഹതഭാഗ്യ. അതിനാൽ ഇന്ന് രാത്രി ഏഴിന് ഞാൻ മെയിൽ അയക്കാം.
ഞാൻ കാത്തിരിക്കാം
സ്മിതാമ്മേ ചെറിയമ്മയുടെ പിറന്നാൾ സമ്മാനത്തിന്റെ ബാക്കി ഭാഗം എവിടെ
ചെറിയമ്മയുടെ പിറന്നാൾ സമ്മാനം? മനസ്സിലായില്ലല്ലോ
"അക്ഷരങ്ങളിലെ മാസ്മരികതകൾ....." എന്ന് പറയേണ്ട. കാരണം ആദ്യത്തെ മൂന്ന് പേജിൽ വായനയെ നശിപ്പിക്കാൻ ശക്തിയുള്ള കിടിലൻ മിസ്റ്റേക്സ് ഉണ്ട്. അഭിപ്രായത്തിനു നന്ദി. സ്നേഹപൂർവ്വം, സ്മിത.
ചേച്ചി, പത്മരാജൻ സാറിന്റെ പല സിനിമകളും സാമ്പത്തികമായി വിജയിച്ചിട്ടില്ല എന്നുള്ളത് ഇന്നും ഒരത്ഭുതമായി കൊണ്ടു നടക്കുന്ന ഒരാളാണ് ഞാൻ, ഇതെന്തിനാ ഇപ്പോൾ ഇവിടെ പറഞ്ഞതെന്നു തോന്നോ? ഇല്ല, എനിക്കറിയാം,ചേച്ചിയ്ക്ക് തോന്നില്ല.. വായിക്കാൻ ഒത്തിരി താമസിച്ചു പോയി, അതിനുള്ള കാരണവും ചേച്ചിക്കറിയാമല്ലോ. കഥയിലേക്ക് വന്നാൽ.. "ശിവനും മാളവികയും" ടൈറ്റിൽ തന്നെ വല്ലാതെ ആകർഷിച്ചു, ടൈറ്റിലിൽ നിന്നും തന്നെ കിട്ടിയിരുന്നു പറയാൻ പോകുന്ന പ്രമേയത്തിന്റെ തുടി താളം. റിട്ടയേർഡ് ജീവിതം ജീവിയ്ക്കുന്ന ഫിനാൻസ് കമ്മീഷണർ പ്രശാന്ത് പൗലോസിന്റയും ദേശാടന തുമ്പി എന്ന് സ്വയം വിശേഷണം കിട്ടിയ മീഡിയ പ്രവർത്തക മാളവികയുടെയും കഥ എന്ന രീതിയിലാണ് വായന തുടങ്ങിയത്. വികൃത സമൂഹത്തിന്റെ ശാഠ്യങ്ങളെ വക വെയ്ക്കാതെ പുച്ചിച്ചു തള്ളിയ രണ്ടു പേർ. വായിച്ചു തുടങ്ങുമ്പോൾ തന്നെ മനസ്സിലാകും അവർ തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയും സുതാര്യതയും. കുറച്ചു കൂടി മുമ്പോട്ടു പോകുമ്പോൾ തിരിച്ചറിയാനാവും കാലത്തിന്റെ കുത്തൊഴുക്കിൽ ജീവിതത്തിന്റെ നിറം മാറിയ ഒരേ ജീവിത നൗകയിലെ യാത്രക്കാരായ ആ രണ്ടു പേരെയും. കൃഷ്ണവേണി, ആൽഫെസ് ഖുറേഷി എന്ന അവരുടെ ആ നിറങ്ങളെയും. "അന്നു എന്റെ ചോരയുടെ നിറം ചുവപ്പല്ലായിരുന്നു കൃഷ്ണവേണിയുടെ കണ്ണുകളിലെ പ്രണയത്തിന്റെ നീലയായിരുന്നു" ക്ഷുബ്ധ യൗവ്വനത്തിന്റെ എഴുപതു എൺപതിലെ നൊസ്റ്റാൾജിക് ഭൂപടം പ്രശാന്തിന്റെ മനസ്സിനെ അത്രയും ആഴത്തിൽ വ്യക്തമാക്കാൻ ഇതു തന്നെ ധാരാളം.. അൽഫെസിന്റെയും മാളവികയുടെയും പ്രണയ രംഗങ്ങൾ എങ്ങനെയാണു വർണ്ണിക്കേണ്ടതെന്നറിയില്ല, ആകെ മൊത്തം കുളിര്,രോമാഞ്ചിഫിക്കേഷൻ എന്നൊക്കെ പറയില്ലേ. ആത്മാവിനെ ആഴത്തിൽ തൊടുന്ന പ്രണയവും ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന സംഭാഷണങ്ങളും അതിനാക്കം കൂട്ടി. "നിന്റെ പ്രണയമെനിക്ക് സൂര്യൻ വരമെഴുതുന്ന ആകാശ നീലിമയിലെ വിടരാൻ കൊതിയ്ക്കുന്ന നക്ഷത്രം." ഹൂ... ആത്മാവിൽ കാക്ക തൊള്ളായിരം കാക്കപ്പൂ ഒരുമിച്ചു പൂത്തത് പോലെ പ്രണയം നീലിയ്ക്കുമ്പോൾ എങ്ങനെയാ ചേച്ചി പനി വരാതിരിയ്ക്കാ.. ക്ളൈമാക്സിൽ ഒളിപ്പിച്ച സർപ്രൈസും ഞെട്ടിച്ചു, ഒരിക്കൽ കൂടി ഒരിക്കലും മരിക്കാത്ത ഓർമ്മകൾ മാളവികയിലൂടെ, അൽഫെസിലൂടെ,പ്രശാന്തിലൂടെ കൃഷ്ണവേണിയിലൂടെ എല്ലാത്തിനുമുപരി ആ മനസ്സിലൂടെ,ആത്മാവിലൂടെ, കൈവിരലുകളിലൂടെ ഹൃദയത്തിലേക്ക്.. ഏറ്റവും മികച്ചൊരു വായനാനുഭവം സമ്മാനിച്ചതിനു നിറഞ്ഞ സ്നേഹം ചേച്ചി... സ്വന്തം മാഡി